കാസര്‍കോട്: പ്ലസ് ടു സേ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ചെമ്പന്‍കുന്നിലെ കിഴക്കേക്കുറ്റ് (മീമ്പുഴയ്ക്കല്‍) ബിനു തോമസ് - ശില്‍പ ദമ്പതികളുടെ മകന്‍ ക്രിസ്റ്റോ തോമസിനെ (18) ആണ് വീട്ടുപറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ചിൽ നടന്ന പരീക്ഷയിൽ പരാജയപ്പെട്ട ക്രിസ്റ്റോ തുടർ പഠനം ലക്ഷ്യമിട്ടായിരുന്നു സേ പരീക്ഷ എഴുതിയത്. വിജയം മുന്നിൽക്കണ്ട് നഴ്‌സിംഗ് പഠനത്തിനായി അഡ്മിഷനും നേടിയിരുന്നു. എന്നാൽ, സേ പരീക്ഷാ ഫലം വന്നപ്പോഴും ക്രിസ്റ്റോയ്ക്ക് മാർക്ക് കുറഞ്ഞു. ഇതേത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: കെവിൻ, എഡ്വിൻ.

Post a Comment
0 Comments