Type Here to Get Search Results !

Bottom Ad

ട്രംപിനെതിരെ പ്രതിഷേധം ശക്തം, തെരുവുനിറഞ്ഞ് ജനങ്ങള്‍, വൈറലായി 'പിക്കാച്ചു'


ഡൊണൾഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങൾ തിരുത്തണം എന്ന് ആവശ്യപ്പെട്ട് യുഎസിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. യുഎസ്സിലെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ട്രംപ് അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അഞ്ച് ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 'ഹാൻഡ്സ് ഓഫ്' എന്നാണ് ഈ പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ, വാഷിംഗ്ടണിലെ തെരുവുകളിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത 'പിക്കാച്ചു'വാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചുവന്ന കവിളുകളും കൂർത്ത ചെവികളും, മഞ്ഞ നിറത്തിലുള്ള വസ്ത്രവും ധരിച്ചാണ് ഒരാൾ തെരുവിലേക്കിറങ്ങിയത്. പോക്കിമോൻ കഥാപാത്രമായ 'പിക്കാച്ചു'വിനെ ഓർമ്മിപ്പിക്കുന്ന ഈ രൂപം വലിയ ശ്രദ്ധയാണ് നേടിയത്.

പ്രസിഡന്റ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധം നടന്ന ദിവസമായിരുന്നു ശനിയാഴ്ച എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 50 സംസ്ഥാനങ്ങളിലായി 1,200 -ലധികം 'ഹാൻഡ്സ് ഓഫ്' റാലികൾ നടന്നു. ആങ്കറേജ് മുതൽ മിയാമി വരെയും, സിയാറ്റിൽ മുതൽ ലോസ് ഏഞ്ചൽസ് വരെയും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad