Type Here to Get Search Results !

Bottom Ad

ലഹരിക്കെതിരെ കടുത്ത നടപടി: അന്തര്‍ സംസ്ഥാന സംഘത്തിലെ പ്രധാനികള്‍ വലയില്‍


കാസര്‍കോട്: കേരളത്തിലേക്ക് വന്‍തോതില്‍ രാസലഹരിയായ എം.ഡി.എം.എ വില്‍പ്പനക്കെത്തിക്കുന്ന പ്രധാനികളെ പിടികൂടി. ബാംഗ്ലൂരില്‍ നിന്നും കാസര്‍ കോട് ,കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ കോഴിക്കോട് ചാലപ്പുറം പെരും കുഴി പാടം ചേറൂട്ടി ഹൗസിലെ പി രഞ്ജിത് (30), കര്‍ണാടക മടിക്കേരി കുഞ്ചില വില്ലേജില്‍ കുഞ്ചില്‍ മാടപ്പള്ളി ഹൗസില്‍ എം.എ സഫാദ് (26) എന്നിവരെയാണ് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുധീറും സംഘവും പിടികൂടിയത്.

ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്ത എന്‍മകജെ പെര്‍ല ചെക്ക്‌പോസ്റ്റ് മുന്‍വശം നിരോധിത മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 83.890ഗ്രാം എം.ഡി.എം.എ പിടിച്ച കേസിന്റെ തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ കേന്ദ്രീ കരിച്ചു നടക്കുന്ന വന്‍ലഹരി ഉല്‍പാദനകേന്ദ്രത്തില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരിമരുന്നുകള്‍ വാങ്ങുന്നത്. അറസ്റ്റു ചെയ്യപ്പെട്ട രഞ്ജിത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരില്‍ പ്രധാനിയാണ്.

ബാംഗ്ലൂരിലെ ഏജന്റ്മാരെ ബന്ധപ്പെടുന്നതും ആവശ്യമുളള ലഹരിമരുന്നിന്റെ അളവും നിരക്കും ഉറപ്പിച്ചശേഷം തുക ഓണ്‍ലൈനായി അയച്ചുകൊടുക്കുകയും ഇവരുടെ മൊബൈലിലേക്ക് ലഹരിമരുന്നു വച്ചിരിക്കുന്ന ഗൂഗിള്‍ ലൊക്കേഷന്‍ ലഭിക്കുകയും ചെയ്യും. ഇവ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ചും ശക്തമായ അന്വേഷണം നടന്നുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ ഉമേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദ്, ശശികുമാര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദ് ആരിഫ്, അഭിലാഷ്, വിപിന്‍ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad