Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ നിക്ഷേപം: 2.23 കോടി രൂപ തട്ടിയെടുത്ത കേസില്‍ പയ്യന്നൂര്‍ സ്വദേശി കാസര്‍കോട്ട് പിടിയില്‍


കാസര്‍കോട്: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി കാസര്‍കോട്ട് പൊലീസ് പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് നൗഷാദ് എ.ടി (45) ആണ് കാസര്‍കോട് ജില്ലാ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിന് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് കോടിയില്‍ അധികമുള്ള തട്ടിപ്പുകേസായതിനാല്‍ ക്രൈംബ്രാഞ്ചാണ് കേസന്വേഷണം നടത്തി വരുന്നത്.

പരാതിക്കാരനായ കാസര്‍കോട്ടെ ഡോക്ടറെ 2024 മെയ് 17 മുതല്‍ ജൂണ്‍ നാലു വരെ ടെലിഗ്രാം വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ടു ഹോം ബേസ്ഡ് പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ചു വിവിധ അക്കൗണ്ടുകളിലേക്ക് വിവിധ ദിവസങ്ങളിലായി 2,23,94993 രൂപ അയപ്പിച്ചതില്‍ ജോലി നല്‍കാതെയും പണം തട്ടിയെടുത്തും വഞ്ചിച്ചതായാണ് കേസ്. കേസില്‍ സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളെയാണ് കാസര്‍കോട് സൈബര്‍ പൊലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കേരളത്തില്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ടെലിഗ്രാം വഴി ഓണ്‍ലൈന്‍ ട്രേഡിങ്ങിലുടെ അമിത ലാഭം വാഗ്ദാനം ചെയ്താണ് ഇയാള്‍ ഇരകളെ വീഴ്ത്തുന്നത്. കേരളത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക് പോലീസ് സ്റ്റേഷനില്‍ 2024ല്‍ മുംബൈ പൊലീസ് ചമഞ്ഞു വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതും പയ്യന്നുര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടു സമാന കേസുകളില്‍ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതും കണ്ണൂര്‍ പെരിങ്ങോം പോലീസ് സ്റ്റേഷന്‍, കാസകോട് കുമ്പള പൊലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാള്‍ മറ്റു രാജ്യങ്ങള്‍ കേന്ദ്രികരിച്ചും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതാണ്. ഉത്തരേന്ത്യന്‍ സൈബര്‍ തട്ടിപ്പു സംഘവുമായി ബന്ധമുള്ള ഇയാള്‍ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. കാസര്‍കോട് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ ആയിരുന്ന ഇയാളെ ബുധനാഴ്ച ഉച്ചയ്ക്ക് മാങ്ങാട് വച്ചാണ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. ഉത്തംദാസിന്റെ മേല്‍നോട്ടത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീദാസ് എംവി, സിഒഎമാരായ പ്രശാന്ത് കെ, രഞ്ജിത് കുമാര്‍ പികെ, നാരായണന്‍ എം, ദിലീഷ് എം എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad