Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം: മഹാരാഷ്ട്രയില്‍ രണ്ട് കൗണ്‍സിലര്‍മാരെ ബിജെപി പുറത്താക്കി


മഹാരാഷ്ട്ര (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കിയ രണ്ട് കൗണ്‍സിലര്‍മാരെ മഹാരാഷ്ട്ര ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു. സേലു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വിനോദ് ബോറഡെ, പാളം മുനിസിപ്പല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ബാലാ സാഹിബ് റോക്കഡെ എന്നിവര്‍ക്കെതിരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്ത കാര്യം ഉറപ്പിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യായ സസ്പെന്‍ഷന്‍ ലെറ്റര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. സസ്പെന്‍ഷന്‍ കാലാവധി വ്യക്തമാക്കാത്തതാണ് പുറത്തുവിട്ട കത്ത്.

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്തതിലൂടെ അംഗങ്ങള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീന്‍ വിശദീകരിച്ചു. ബി.ജെ.പിക്ക് കീഴിലുള്ള പര്‍ഭാനി ജില്ലയിലെ സേലു മുനിസിപ്പല്‍ കൗണ്‍സിലാണ് സി.എ.എക്കും എന്‍.ആര്‍.സിക്കും എന്‍.പി ആറിനുമെതിരെ പ്രമേയം പാസാക്കിയത്. കൗണ്‍സിലര്‍ റഹിം ഷെയ്ഖ് മുന്നോട്ടുവച്ച പ്രമേയം 28 അംഗ കൗണ്‍സില്‍ പാസാക്കുകയായിരുന്നു. രണ്ട് ശിവസേന കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയത്തെ ആരും എതിര്‍ത്തില്ലെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ വിനോദ് ബൊറേഡ് പറഞ്ഞു. ഫെബ്രുവരി 28നാണ് പ്രമേയം പാസാക്കിയത്.













Tags

Post a Comment

0 Comments

Top Post Ad

Below Post Ad