Type Here to Get Search Results !

Bottom Ad

രാജ്യത്തെ സാമ്പത്തിക മാന്ദ്യം; ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുമെന്ന് റിസര്‍വ് ബാങ്ക്

ദേശീയം (www.evisionnews.co): രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി നേരിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. വായ്പാ വിതരണം വര്‍ധിക്കാത്തതും ഇന്ത്യയിലെ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 സെപ്തംബറോടെ നിഷ്‌ക്രിയ ആസ്തി 9.9 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. 2019 സെപ്തംബറില്‍ ഇത് 9.3 ശതമാനമായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവില്‍ 12.7 ശതമാനമാണ്. അത് അരശതമാനം വര്‍ധിച്ച് 13.2 ശതമാനത്തിലെത്തും. സ്വകാര്യ ബാങ്കുകളുടേത് 3.9 ശതമാനത്തില്‍നിന്ന് 4.2 ശതമാനമാകും.

വിദേശബാങ്കുകളുടെ കാര്യത്തിലും കിട്ടാക്കടം ഉയരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിലവിലെ 2.9 ശതമാനത്തില്‍ നിന്ന് 3.1 ശതമാനത്തിലേക്ക് എത്തും. രാജ്യത്ത് 24 ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി അഞ്ച് ശതമാനത്തില്‍ താഴെയും നാലെണ്ണത്തിന്റേത് 20 ശതമാനത്തിന് മുകളിലുമാണ്. ഇതാണ് മൊത്തം കിട്ടാക്കടത്തിന്റെ ശരാശരി തോത് ഉയരാന്‍ കാരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad