Type Here to Get Search Results !

Bottom Ad

ഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് ഗുരുതര ഭീഷണിയെന്ന് സി.ബി.ഐ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി 'ഏറ്റവും വലിയ ഭീഷണി' നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ സി.ബി.ഐ. ഇക്കാര്യം അറിഞ്ഞ കോടതി പെണ്‍കുട്ടിയേയും കുടുംബത്തേയും യു.പിയിലോ സമീപ സംസ്ഥാനത്തോ സുരക്ഷതമായി പുനരധിവസിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ യു.പി സര്‍ക്കാറിനോടു ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയ്ക്ക് മതിയായ സുരക്ഷാ നല്‍കണമെന്നും സി.ബി.ഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ എന്തൊക്കെ നടപടിയെടുത്തുവെന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജഡ്ജി ധര്‍മ്മേഷ് ശര്‍മ്മ യു.പി സര്‍ക്കാറിന് നോട്ടീസ് നല്‍കി.

ഈമാസം ആദ്യം പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി ജഡ്ജി ആശുപത്രിയില്‍ എത്തിയിരുന്നു. ആശുപത്രിയില്‍ ഒരു കോടതി മുറിയൊരുക്കുകയും ആരോപണ വിധേയനായ കുല്‍ദീപ് സെന്‍ഗാറിനെ അവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്ന സമയത്ത് ഇരുവര്‍ക്കുമിടയില്‍ കര്‍ട്ടണ്‍ കൊണ്ട് വേര്‍തിരിവുണ്ടാക്കുകയായിരുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad