Type Here to Get Search Results !

Bottom Ad

സഫിയ വധക്കേസില്‍ തൂക്കുവിധി വേണ്ട: ഒന്നാം പ്രതിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു, ഭാര്യയെയു ബന്ധുവിനെയും വെറുതെ വിട്ടു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ പ്രമാദമായ സഫിയ (14) വധക്കേസില്‍ ഒന്നാം പ്രതിയും ഗോവയിലെ കരാറുകാരനുമായ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി ഹംസ (52)യുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമൂനയ്ക്ക് (37)വിധിച്ച മൂന്നുവര്‍ഷം വെറും തടവും നാലാം പ്രതിയും ഹംസയുടെ ബന്ധുവും ഗോവയിലെ കരാറുകാരനുമായ കുമ്പള ആരിക്കാടിയിയെ എം. അബ്ദുല്ല (58)ക്ക് വിധിച്ച മൂന്നുവര്‍ഷം കഠിന തടവും ജസ്റ്റീസുമാരായ എ.എം ഷഫീഖ്, എന്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് റദ്ദാക്കി.

2015ല്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ ശക്തിധരനാണ് ഹംസയ്ക്ക് വധശിക്ഷയും മൈമൂനയ്ക്ക് മൂന്നു വര്‍ഷം വെറും തടവും അബ്ദുല്ലയ്ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കിയത്. ഒരു ദൃക്‌സാക്ഷി പോലും ഇല്ലാതെ പൂര്‍ണമായും ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെയാണ് കേസ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയിക്കപ്പെട്ട് കോടതിയില്‍ വിധി പറയുന്ന കേരളത്തിലെ രണ്ടാമത്തെ കേസായിരുന്നു സഫിയ കേസ്. നേരത്തെ കേസിലെ രണ്ടാം പ്രതിയും സഫിയയെ ജോലിക്കെത്തിച്ച ഇടനിലക്കാരനുമായ ദൊഡ്ഡപ്പള്ളി മൊയ്തു ഹാജി, കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഞ്ചാം പ്രതിയും ആദൂര്‍ എഎസ്‌ഐയായിരുന്ന ഉദുമ ബാരയിലെ ടി.എ. ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad