Type Here to Get Search Results !

Bottom Ad

ദുരിതാശ്വാസത്തിന് പണം ഇല്ലാതെ വലയുമ്പോള്‍ സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് 251 കോടി

Image result for pinarayi vijayanകേരളം (www.evisionnews.co): രണ്ടാം പ്രളയത്തിന്റെ ആഘാതത്തിനിടെ സി.പി.എം നിയന്ത്രണത്തിലുള്ള 'റബ്‌കോ' യ്ക്ക് സര്‍ക്കാരിന്റെ വന്‍ സഹായം. റബ്‌കോ സംസ്ഥാന സഹകരണ ബാങ്കിന് വായ്പാ കുടിശികയായി നല്‍കാനുള്ള 251 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ഈ തുക റബ്‌കോയ്ക്ക് വായ്പ നല്‍കിയതായി കണക്കാക്കും. പിന്നീട് തിരിച്ചടക്കേണ്ടതാണെങ്കിലും ഈ തുക ലഭിക്കാനിടയില്ല . തുടരെ രണ്ട് പ്രകൃതിദുരന്തങ്ങള്‍ നേരിട്ട സംസ്ഥാനം പുനരധിവാസത്തിന് പണം കണ്ടെത്താനാകാതെ ഉഴലുമ്പോഴാണ് ധൂര്‍ത്തിന് സമാനമായ ഈ സഹായം.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റബ്‌കോയെ സഹായിക്കാനുള്ള സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിച്ചത്. പണം ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞതിനാല്‍ നടപടി അംഗീകരിക്കേണ്ട ജോലിയെ മന്ത്രിസഭക്ക് ഉണ്ടായുള്ളു. കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് റബ്‌കോയുടെ വായ്പാ കുടിശികയുടെ ഭാരം സര്‍ക്കാര്‍ സ്വന്തം ചുമലിലേറ്റിയത്. പ്രതിപക്ഷ വിമര്‍ശനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മേധാവിത്വമുള്ള മാര്‍ക്കറ്റ് ഫെഡിന്റെ അടക്കം 56 കോടിയോളം രൂപയുടെ ബാധ്യതയും ഏറ്റെടുത്തു. റബ്‌കോ, മാര്‍ക്കറ്റ് ഫെഡ് എന്നിവ ഉള്‍പ്പെടുന്ന സഹകരണ സ്ഥാപനങ്ങളുടെ വായ്പാ കുടിശിക തീര്‍ക്കാന്‍ മൊത്തം 306 കോടി രൂപയാണ് സര്‍ക്കാര്‍ സംസ്ഥാന സഹകരണ ബാങ്കിന് നല്‍കിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad