Type Here to Get Search Results !

Bottom Ad

വിധിയെഴുത്ത് നാളെ കാസര്‍കോട് മണ്ഡലത്തില്‍ 13.6 ലക്ഷം വോട്ടര്‍മാര്‍

കാസര്‍കോട് (www.evisionnews.co): കാത്തിരിപ്പിന് വിരാമമിട്ട് 13.6 ലക്ഷം വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മോക് പോളിംഗിന് ശേഷം കൃത്യം ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറുമണിയോടെ വോട്ടെടുപ്പ് അവസാനിക്കും. ആറുമണിക്ക് ക്യൂവില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. മെയ് 23നാണ് ഫലപ്രഖ്യാപനം. 

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 13,63,937 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവരില്‍ 6,59,454 വോട്ടര്‍മാര്‍ പുരുഷന്‍മാരും 7,04,482 വോട്ടര്‍മാര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. 1,317 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ട്. പോളിംഗ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലീസുകാരെയും വിന്യസിപ്പിച്ചുണ്ട്. 1317 വോട്ടിങ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.

മോക്പോള്‍ സമയത്ത് വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥികളുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് അല്ല തെളിയുന്നതെങ്കിലും വിവിപാറ്റ് സ്ലിപ്പില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവുമല്ല വരുന്നതെങ്കിലും മോക്പോളിന്റെ എണ്ണം ടാലിയാവുന്നില്ലെങ്കിലും വോട്ടിങിനിടയില്‍ യന്ത്രം കേടായാലും പകരം വേറെ വോട്ടിങ് യന്ത്രം ഉപയോഗിക്കും. ഇതിനായി 265 അധിക വോട്ടിംഗ് യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ പോളിങ് ഏജന്റ് എന്നിവരുടെ സന്നിധ്യത്തിലാണ് മോക്ക് പോള്‍ നടത്തേണ്ടത്. ചുരുങ്ങിയത് രണ്ടു സ്ഥാനാര്‍ത്ഥികളുടെ എങ്കിലും പോളിംഗ് ഏജന്റുമാര്‍ മോക്ക് പോളിംഗിന് സന്നിഹിതരായിട്ടില്ലെങ്കില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് 15 മിനുട്ട് കാത്തിരുന്ന ശേഷം മോക്ക് പോള്‍ ആരംഭിക്കാം.

Post a Comment

0 Comments

Top Post Ad

Below Post Ad