കാസർകോട് (www.evisionnews.in): ട്രഷറികളിലും ബാങ്കുകളിലും ആവശ്യത്തിന് പണമെത്തിക്കുന്ന വാഗ്ദാനം റിസര്‍വ് ബാങ്ക് ലംഘിച്ചു. ഇതോടെ നോട്ട് നിരോധിച്ചതിനു ശേഷമുളള സംസ്ഥാനത്തെ ആദ്യ ശമ്പളദിവസം പെന്‍ഷന്‍ വാങ്ങാനെത്തിയവരും ശമ്പളം വാങ്ങാനെത്തിയവരും ദുരിതത്തിലായി.
കാസർകോട് ജില്ലയിൽ ജില്ലാ ട്രഷറി കൂടാതെ 8 സബ് ട്രഷറികളുമുണ്ട്. ഇവിടെ വ്യാഴാഴ്ച 12 മാണി വരെ പണമെത്തിയിട്ടില്ല. ഉച്ചക്ക് ശേഷം പെന്ഷനും ശമ്പളവും വിതരണം ചെയ്യാനുകുമെന്നാണ് പ്രതീക്ഷ. കാസർകോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ എസ ബി ടിക്ക് അനുവദിച്ചത് 360 കോടി രൂപയാണ്. ബാങ്കുകൾ മുഖേനയാണ് ട്രഷറികളിലേക്ക് പണം എത്തുന്നത്. പകുതിയോളം പേര്‍ക്കുമാത്രമാണ് ടോക്കണുകള്‍ വിതരണം ചെയ്യുന്നത്. എല്ലാവര്‍ക്കും നല്‍കാനുളള തുക ട്രഷറികളില്‍ ഈ ആഴ്ച ഉണ്ടാകില്ലെന്നും കേന്ദ്രം കൂടുതല്‍ നോട്ടുകള്‍ നല്‍കിയാല്‍ മാത്രമെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കു എന്നും സംസ്ഥാനം വ്യക്തമാക്കിയിരുന്നു.
Post a Comment
0 Comments