കാസര്‍കോട് (www.evisionnews.in): ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ 40,000 രൂപയും ബാങ്ക് പാസ്ബുക്കും അടങ്ങിയ വീട്ടമ്മയുടെ ബാഗ് കവര്‍ന്ന സംഭവത്തില്‍ ടൌൺ പൊലീസ് കേസെടുത്തു.
കേളുഗുഡ്ഡെ അയ്യപ്പനഗറിലെ ബീഡി തൊഴിലാളി ഗിരിജയുടെ പണമാണ് മോഷണം പോയത്. പത്തിന് രാവിലെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപത്തെ കാനറ ബാങ്കില്‍ വെച്ചാണ് പണം നഷ്ടമായത്. പഴയ നോട്ടുകള്‍ മാറുന്നതിനായുള്ള ഫോം പൂരിപ്പിക്കുന്നതിനിടെയാണ് ഗിരിജയുടെ 40,000 രൂപ, പാസ് ബുക്ക്, വിവിധ രേഖകള്‍ എന്നിവ അടങ്ങിയ ബാഗ് കവര്‍ന്നത്. ഇതുസംബന്ധിച്ച് ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments