Type Here to Get Search Results !

Bottom Ad

പണം കിട്ടാന്‍ വൈകി: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്‍ മരിച്ചു

കൊല്ലം (www.evisionnews.in): നോട്ട് ക്ഷാമംമൂലം ചികിത്സയ്ക്കു സമയത്തു പണം കണ്ടെത്താനാകാതെ ഗൃഹനാഥന്‍ മരിച്ചു. പട്ടാഴി കന്നിമേല്‍ കനവുകുന്നില്‍ പൊടിയന്‍ (52) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രാവിലെ എട്ട് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട പൊടിയനെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അസുഖം കലശലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

എന്നാല്‍ ഇതിനുള്ള പണം ബന്ധുക്കളുടെ കൈവശം ഉണ്ടായിരുന്നില്ല. സ്വര്‍ണം പണയം വയ്ക്കാനായി അടൂരിലെ ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും പോയെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ പട്ടാഴിയിലെത്തി പരിചയക്കാരന്‍ മുഖേന സ്വകാര്യ ബാങ്കില്‍ പണയം വച്ചു പണം കണ്ടെത്തി. മൂന്നു മണിക്കൂറോളം വൈകി തിരുവനന്തപുരത്തേക്കും പോകും വഴി വാളകത്തുവച്ച് പൊടിയന്‍ മരിച്ചു. ഭാര്യ: മണി. മക്കള്‍: മനോജ്, മനു, മഞ്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad