ബദിയടുക്ക:(www.evisionnews.in) ബൈക്കില്‍ പോവുകയായിരുന്ന യുവാവിനേയും സഹോദരിയേയും തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബദിയടുക്ക മൂക്കന്‍ പാറയിലെ രൂപേഷ് (23), ബദിയടുക്ക ചെന്നാര്‍ക്കട്ടയിലെ മിഥുന്‍ (24) എന്നിവരെയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബർ 8 വരെ റിമാൻഡ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ ബദിയടുക്ക പോലീസ് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ ബാറടുക്കയില്‍വെച്ചാണ് അര്‍ത്തിപ്പള്ളയിലെ മഞ്ചുനാഥിനേയും സഹോദരിയേയും സദാചാര ഗുണ്ടാസംഘം ആക്രമിച്ചത്.മഞ്ചുനാഥ അന്യ മതക്കാരനാണെന്ന് ആരോപിച്ചായിരുന്നു മർദനം.കൂടെയുള്ളത് സഹോദരനാണെന്ന് യുവതി പറഞ്ഞിട്ടും അക്രമി സംഘം കേൾക്കാൻ തയ്യാറാവാതെ മർദ്ദനം തുടർന്നു.ബഹളം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു. മർദ്ദനത്തിരയായ മഞ്ചുനാഥ സി പി എം പ്രവർത്തകനാണ്.
keywords-badiyadukka-moral policig-accused-remanded
keywords-badiyadukka-moral policig-accused-remanded
Post a Comment
0 Comments