Type Here to Get Search Results !

Bottom Ad

ഹൊസങ്കടി കടമ്പാറിലെ മുഖമൂടി കൊള്ള: പിന്നില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘമെന്ന് സൂചന, പോലീസ് വലയിലുള്ള പ്രതികളുടെ അറസ്റ്റ് ഉടന്‍


മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടി കടമ്പാറില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി 30 പവന്‍ സ്വര്‍ണാഭരണവും 30,000 രൂപയും കവര്‍ന്ന കേസില്‍ പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി സൂചന. അന്തര്‍ സംസ്ഥാന കവര്‍ച്ചസംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും കൊള്ളയടിച്ച സ്വര്‍ണങ്ങള്‍ മംഗളൂരുവില്‍ വിറ്റതായും വിവരം ലഭിച്ചിട്ടുണ്ട്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നു കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം അന്വേഷണ സംഘത്തിനു ലഭിച്ചത്. പിടിയിലായ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം, ഇതിനിടയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ എ.ആര്‍ ക്യാമ്പിലെ പോലീസ് ക്ലബ്ബില്‍ നിന്ന് രക്ഷപ്പെട്ട ഹൊസങ്കടിയിലെ കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് സംശയിക്കുന്ന ഹൊസങ്കടിയിലെ ഓട്ടോ ഡ്രൈവര്‍ കടമ്പാറിലെ ഹനീഫിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരെ കടമ്പാറിലെ വീട്ടിലെത്തിച്ചതും പരിസരം പരിചയപ്പെടുത്തികൊടുത്തതും ഇയാളാണ്. കര്‍ണ്ണാടകയിലെ രഹസ്യകേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.

കുഞ്ചത്തൂര്‍ സ്വദേശിയും മഞ്ചേശ്വരം സ്വദേശികളായ രണ്ടു പേരുമാണ് പൊലീസ് വലയിലായത്. സെപ്തംബര്‍ 8ന് പുലര്‍ച്ചെ 2 മണിയോടെയാണ് ഹൊസങ്കടി കടമ്പാര്‍മനയിലെ രവീന്ദ്രനാഥ ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയയും കത്തി കാട്ടി ഭീഷണിപ്പെടുത്തി മുകമൂടി സംഘം പണവും സ്വര്‍ണാഭരണങ്ങളും കൊള്ളയടിച്ചത്. തുടര്‍ന്ന് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുമായി കടന്ന് കളയുകയായിരുന്നു. അന്വേഷണത്തിനിടെ ദിവസങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക പണമ്പൂരില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മുഖംമൂടിധാരികളായ മൂന്നു പേരാണ് വീട്ടിനകത്ത് കടന്ന് കൊള്ള നടത്തിയതെന്നാണ് പോലീസ് നിഗമനം. സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പിടിയിലായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.


Keywords: Kasaragod-news-robbery-manjeshwer 

Post a Comment

0 Comments

Top Post Ad

Below Post Ad