Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയിലെ തോക്ക് ചൂണ്ടി കൊള്ള: കൂടുതല്‍ കായിക താരങ്ങള്‍ കുടുങ്ങും

കാസര്‍കോട് (www.evisionnews.in): ചെര്‍ക്കളയില്‍ കാര്‍ തടഞ്ഞ് സ്വര്‍ണവ്യാപാരിയുടെ കോടികള്‍ കൊള്ളയടിച്ച സംഭവത്തിന് പിന്നില്‍ കൂത്തുപറമ്പിലെ കായികതാരങ്ങള്‍ ഉള്‍പ്പടെയുള്ള എട്ടംഗ സംഘം പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളെന്ന് സംശയിക്കുന്ന ഫുട്‌ബോള്‍ താരം കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൂത്തുപറമ്പ് പാലത്തിങ്കരയിലെ എന്‍.കെ മൃദുലി (23)നാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ആസൂത്രിതമായ കൊള്ളയ്ക്ക് പിന്നില്‍ കൂത്തുപറമ്പ് സ്വദേശികളാണെന്നും അഞ്ചു പേര്‍ നേരിട്ട് പങ്കെടുത്തതായും നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. തനിക്ക് കൊള്ളയില്‍ പങ്കെടുത്തതിന് 20 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി മൃദുല്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേരുടെ നിര്‍ദ്ദേശപ്രകാരമാണ് കൊള്ളനടത്തിയത്. കൂത്തുപറമ്പിലെ റെനില്‍ എന്നയാളും സ്വര്‍ണവ്യാപാരിയുടെ ഡ്രൈവര്‍ പ്രജീഷുമാണ് കൊള്ള ആസൂത്രണം ചെയ്തത്. ഇവരെ കൂടാതെ കൂത്തുപറമ്പിലെ മറ്റൊരു കായികതാരവും ഉള്‍പ്പടെ രണ്ടുപേര്‍ കൂടെയുണ്ടായിരുന്നതായും മൃദുല്‍ വെളിപ്പെടുത്തി. 

ഈ മാസം ഏഴിന് വൈകിട്ട് അഞ്ചു മണിയോടെയാണ് ചെര്‍ക്കള ബേവിഞ്ച വളവിന് സമീപം പണവുമായി പൂനെയില്‍ നിന്നും വരികയായിരുന്ന സ്വര്‍ണവ്യാപാരിയുടെ എര്‍ടിക കാറിനെ ഇന്നോവ കൊണ്ട് ഇടിച്ച് തടഞ്ഞു വെച്ച ശേഷം തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചത്. പൂനെയിലും തലശ്ശേരിയിലുമായി ജ്വല്ലറി വര്‍ക്സ് നടത്തുന്ന പൂനെ സ്വദേശി വികാസിന്റെ പണമാണ് കൊള്ളയടിച്ചത്. വികാസിന്റെ വലംകൈയ്യായ പൂനെയിലെ ഗണേശും ഇയാളുടെ ഡ്രൈവര്‍ കൂത്തുപറമ്പിലെ പ്രജീഷും ചേര്‍ന്നാണ് പണം തലശ്ശേരിയിലേക്ക് കൊണ്ടുവന്നിരുന്നത്. പ്രജീഷ് തന്നെയാണ് പണം കൊണ്ടുവരുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ എട്ടുപേര്‍ പ്രതികളാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആദൂര്‍ സി.ഐ പറഞ്ഞു. 


Keywords: Kasaragod-news-cherkala-sports-driver-ci-case-robbery-car




Post a Comment

0 Comments

Top Post Ad

Below Post Ad