Type Here to Get Search Results !

Bottom Ad

ഉഡുപ്പി ഹോട്ടല്‍ ഉടമയുടെ തിരോധാനം കൊലയെന്ന് തെളിഞ്ഞു: ഭാര്യയും മകനും പിടിയില്‍

ഉഡുപ്പി(www.evisionnews.in): ദുരൂഹ സാഹചര്യത്തില്‍ കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി   ബിസിനസ്സുകാരനും ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍ നാഷണലിന്റെ ഉടമയുമായ ഭാസ്‌കര്‍ ഷെട്ടിയെ ഭാര്യയും മകനും മറ്റൊരാളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം ചുട്ടുകരിച്ച് ചാരമാക്കിയതായി തെളിഞ്ഞു. ഇതോടെ ഹോട്ടല്‍ ഉടമയുടെ തിരോധാനക്കേസ് പുതിയ വഴിത്തിരിവിലായി. 
ഭാസ്‌കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി എന്നിവര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. 
52 കാരനായ ഭാസ്‌കര്‍ ഷെട്ടി സൗദിയിലേക്ക് പോകാനിരിക്കെയാണ് കൊല നടന്നത്. ഹോട്ടല്‍ നടത്തിപ്പിന്റെ ചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിലെ ചില സാമ്പത്തിക തിരിമറികളെ ചൊല്ലി ദമ്പതികള്‍ വഴക്കിട്ടിരുന്നു. ഭര്‍ത്താവിനെ ഹോട്ടല്‍ നടത്തിപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനും രാജേശ്വരി നീക്കം തുടങ്ങിയിരുന്നു. ജൂലൈ 28 മുതലാണ് ഭാസ്‌ക്കറിനെ കാണാതായത്. മകനെ കാണാതായത് സംബന്ധിച്ച് മാതാവാണ് മണിപ്പാല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
നിരഞ്ജന ഭട്ട് എന്ന ക്ഷേത്ര പുരോഹിതന്റെ സഹായത്തോടെ വീട്ടില്‍ കൊല നടത്തിയ ശേഷം മൃതദേഹം കാര്‍ക്കാളയിലെ കുഗ്രാമത്തിലെത്തിച്ച് കത്തിച്ച് ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു. ഇതിനുപയോഗിച്ച ചാക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Keywords: Karnataka-Udupi-Hotelier-Bhaskar-Shetty-Murder-Wife-Son-Held

Tags

Post a Comment

0 Comments

Top Post Ad

Below Post Ad