Type Here to Get Search Results !

Bottom Ad

പ്രവീണ്‍ കന്നുകാലി കടത്തുകാരനല്ല, അവനെ ചതിച്ചു കൊന്നതാണെന്ന് സഹോദരി പ്രമീള


ഉഡുപ്പി (www.evisionnews.in): ബ്രഹ്മാവരിനു സമീപം കെഞ്ചൂരില്‍ ബുധനാഴ്ച രാത്രി സംഘപരിവാറുകാരുടെ കൊലക്കത്തിക്കിരയായ ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ പൂജാരി ഒരിക്കലും കന്നുകാലി കടത്തുകാരനല്ലെന്നും അവനെ സുഹൃത്തുക്കളായ ചിലര്‍ ചതിച്ചു കൊന്നതാണെന്നും സഹോദരി പ്രമീളാ പൂജാരിയുടെ വെളിപ്പെടുത്തല്‍. ബിജെപി പ്രവര്‍ത്തകനായ പ്രവീണിന്റെ വധം രാജ്യമൊട്ടുക്കും ചര്‍ച്ചയായതിന് പിന്നാലെയാണ് ബന്ധുക്കള്‍ കൊലക്ക് പിന്നിലെ രഹസ്യങ്ങള്‍ പുറത്തുവിട്ട് രംഗത്ത് വന്നത്. സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകനാണ് പ്രാദേശിക ബിജെപി നേതാവായ പ്രവീണിനെ മാരകായുധങ്ങള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തില്‍ പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന അക്ഷയ് ദേവാഡിഗ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു.


എന്റെ അനുജന്‍ കന്നുകാലി കടത്തുകാരനായിരുന്നുവെങ്കില്‍ ഞങ്ങളുടെ കുടുംബം സമ്പന്നരാകുമായിരുന്നു. വഴിവിട്ട ജോലികള്‍ പ്രവീണ്‍ ചെയ്തിട്ടില്ല. എല്ലുമുറിയെ പണിയെടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ബിജെപിയുടെ പ്രാദേശിക നേതാവായി ജനസമ്മതിയോടെ വളര്‍ന്നുവരുകയായിരുന്നു പ്രവീണ്‍. ഈ വളര്‍ച്ചയില്‍ അസൂയാലുക്കളായ ചിലരാണ് കൊല നടത്തിയത് പ്രമീള തുറന്നടിച്ചു. പ്രവീണിന്റെ പിതാവ് വാസു പൂജാരി പറഞ്ഞത് തന്റെ മകനെ കൊന്നത് അവന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണെന്നായിരുന്നു. പ്രവീണിന്റെ കൊലയില്‍ പ്രതിഷേധിച്ച് കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു.ടി ഖാദറും വെള്ളിയാഴ്ച രംഗത്തുവന്നു. 

അതിനിടെ കൊലയില്‍ രാഷ്ട്രീയമില്ലെന്നും കൊലക്ക് കാരണം വ്യക്തിവൈരാഗ്യമാണെന്നും കാണിച്ച് ബിജെപി ഉഡുപ്പി ജില്ലാ പ്രസിഡണ്ട് മാട്ടര്‍ രത്‌നാകര്‍ ഹെഗ്‌ഡെയും വെള്ളിയാഴ്ച പ്രസ്തനാവന ഇറക്കിയിട്ടുണ്ട്. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തങ്ങളുടെ പാര്‍ട്ടിക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.


Keywords: Karnataka-news-praveen-poojari-murder-sister-denies-alligation




Post a Comment

0 Comments

Top Post Ad

Below Post Ad