Type Here to Get Search Results !

Bottom Ad

വൃദ്ധയായ വീട്ടമ്മയെ കത്തികാട്ടി കവര്‍ച്ച: 23 കൊല്ലം ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് തടവും പിഴയും


കാഞ്ഞങ്ങാട്: (www.evisionnews.in) വീടിന്റെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറി വൃദ്ധയെ കത്തികാട്ടി ഭീഷണിമുഴക്കിയ ശേഷം സ്വര്‍ണ്ണാഭരണങ്ങളും ടേപ്പ് റിക്കോര്‍ഡറും കവര്‍ന്ന കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് ആറുമാസം കഠിനതടവും 500 രൂപ പിഴ യും ശിക്ഷ. 

തൃശൂര്‍ ചാലക്കുടി മുനിപ്പാറയിലെ പത്രക്കട പരമുവിന്റെ മകന്‍ ബാബു എന്ന രാജുവിനെയാണ് (45) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (രണ്ട്) കോടതി ശിക്ഷിച്ചത്. 1993 ജൂലൈ 12 ന് പുലര്‍ച്ചെ നാലുമണിക്ക് ഉദുമ ബാര മങ്ങാട് അബ്ദുള്‍ റഹിമാന്റെ മകന്‍ എം.അസിനാറിന്റെ വീടിന്റെ ജനല്‍ കമ്പി മുറിച്ച് അകത്ത് കടന്ന് ബാബുവും കൂട്ടുപ്രതികളും അസിനാറിന്റെ മാതാവ് കു ഞ്ഞാമിനയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അലമാരിയിലുണ്ടായിരുന്ന 19 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 1500 രൂപ വിലയുള്ള ഒരു ടേപ്പ്റിക്കോര്‍ഡറും കവര്‍ന്നതിന് ബേക്കല്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് ശിക്ഷ. 

ഇയാളുടെ കൂട്ടുപ്രതികളായിരുന്ന ചാലക്കുടിയിലെ ഉണ്ണിയുടെ മകന്‍ കെ.യു സൂരജ് എന്ന കുട്ടന്‍ (35), കര്‍ണ്ണാടക കുശാല്‍ നഗറിലെ കുഞ്ഞിമുഹമ്മദിന്റെ മകന്‍ കളത്തിങ്കാല്‍ ഇബ്രാഹിം എന്ന അബുസലീം (35), കാസര്‍കോട് ചളിയംകോട് മുഹമ്മദിന്റെ മകന്‍ ആഷീഫ് എന്ന ആഷീഫ് അലി (33) എന്നിവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. 22 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ ബാബു എന്ന രാജു കഴിഞ്ഞവര്‍ഷം ജൂലൈ 28 നാണ് അറസ്റ്റിലായത്. അന്ന് മുതല്‍ റിമാന്റിലായിരുന്നു.

keywords: knife-toward-old-women-robbery-arrest

Post a Comment

0 Comments

Top Post Ad

Below Post Ad