Type Here to Get Search Results !

Bottom Ad

ആദ്യവര്‍ഷം രണ്ടുമാസക്കാലം വിദേശത്ത്; മോദിയുടെ വിദേശയാത്രാ ചിലവ് 37 കോടി


ന്യൂദല്‍ഹി: (www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രാ ചിലവ് ഒരു വര്‍ഷത്തിനിടെയില്‍ 37 കോടിയെന്നു ഔദ്യേഗിക കണക്കുകള്‍. വിവരാവാകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 16 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി 37.22 കോടി രൂപയാണ് ചിലവഴിച്ചത്. ഓസ്‌ട്രേലിയന്‍ യാത്രയാണ് ഏറ്റവും ചിലവേറിയത്.

2014 ജൂണിനും 2015 ജൂണിനും ഇടയില്‍ 20 വിദേശരാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. എന്നാല്‍ ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ യാത്രാചിലവു സംബന്ധിച്ച വിവരം വിവരാവകാശ പ്രകാരം വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ഓസ്‌ട്രേലിയ, യു.എസ്, ജര്‍മ്മനി, ഫിജി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഏറ്റവുമധികം പണം ചിലവഴിക്കേണ്ടി വന്നത്. ഭൂട്ടാന്‍ യാത്രയ്ക്കാണ് ചിലവ് ഏറ്റവും കുറവ്. 41.33 ലക്ഷം രൂപയാണ് ഭൂട്ടാന്‍ യാത്രയുടെ ചിലവ്.

ഓസ്‌ട്രേലിയയില്‍ ഹോട്ടലുകളില്‍ താമസിക്കാനായി 5.60 കോടി രൂപയാണ് മോദിയും സംഘവും ചിലവഴിച്ചത്. ഇതിനു പുറമേ കാര്‍ വാടകയായി 2.40 കോടി രൂപയും ചിലവാക്കി. ന്യൂയോര്‍ക്കില്‍ താമസത്തിനായി 9.16 ലക്ഷം രൂപ എസ്.പി.ജി സംഘത്തിനുവേണ്ടിയും 11.51 ലക്ഷം രൂപ മോദിയ്ക്കുവേണ്ടിയും ചിലവഴിച്ചു. ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലാണ് സംഘം താമസിച്ചത്.

എസ്.പി.ജി സംഘത്തിന്റെ കാര്‍ വാടകയായി 39 ലക്ഷവും പ്രസാര്‍ഭാരതിയുടെ യാത്രാചിലവായി 3 ലക്ഷം രൂപയും ചിലവഴിച്ചു. ജര്‍മ്മനിയില്‍ 3.80 ലക്ഷം രൂപ ഹോട്ടല്‍ വാടകയിനത്തിലും 1.31 ലക്ഷം നിത്യച്ചിലവുകള്‍ക്കും 19,405 രൂപ യാത്രായിനത്തിലും ചിലവാക്കി.

ഇടയ്ക്കിടെയുള്ള വിദേശപര്യടനങ്ങളുടെ പേരില്‍ മോദി നിരവധി വിമര്‍ശനങ്ങള്‍ ഇതിനകം തന്നെ ഏറ്റുവാങ്ങിയിട്ടുണ്ട്. 'ഹാജരില്ലാത്ത പ്രധാനമന്ത്രി'യെന്നു മുദ്രകുത്തി അദ്ദേഹത്തെ കളിയാക്കുകയും ചെയ്തിരു്‌നു.
അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ 53 ദിവസമാണ് വിദേശയാത്രകള്‍ക്കായി മോദി ചിലവഴിച്ചത്.

keywords: modi-external-journey-spent

Post a Comment

0 Comments

Top Post Ad

Below Post Ad