പൂനെ: (www.evisionnews.in)എൽ.കെ. അദ്വാനിയുടെ അടിയന്തരാവസ്ഥ പരാമർശം തള്ളാനാവില്ലെന്ന് ശിവസേന ഇന്ന് വ്യക്തമാക്കി. അടിയന്തരാവസ്ഥ ആവർത്തിക്കാമെന്ന ഭീതി അദ്ദേഹം മുന്നോട്ടു വച്ചെങ്കിൽ അത് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചു തന്നെയാണ്. വൻജനപിന്തുണയോടെ ഭരണത്തിലേറിയ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ കാലത്ത് അദ്വാനിയെ പോലുള്ള ബി.ജെ.പിയിലെ മുതിർന്നനേതാവ് ഇത്തരത്തിലൊരു വിവാദപരാമർശം നടത്തിയാൽ അവഗണിക്കാനാവില്ലെന്ന് മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് സേന വ്യക്തമാക്കിയത്.
അദ്വാനി ആർക്കു നേരെയാണ് വിരൽ ചൂണ്ടുന്നതെന്ന ചോദ്യത്തിന്റെ പ്രസക്തി പങ്കുവച്ച സാമ്‌ന തന്ത്രപരമായി മോദിയെ പ്രതിരോധത്തിലാക്കി. അദ്വാനി ഇന്ന് സജീവ രാഷ്ട്രീയത്തിലില്ലെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയും മാദ്ധ്യമങ്ങളും ഇന്ത്യൻ രാഷ്ട്രിയലോകവും അദ്ദേഹത്തിന്റെ വാക്കുകളെ മുഖവിലയ്ക്കെടുക്കും.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേവേന്ദ്ര ഫട്നവിസ് സർക്കാരുമായുള്ള ബന്ധം മോശമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സേനയുടെ പുതിയ നീക്കം. പാർട്ടിയിലെ നടപടിക്രമങ്ങളിൽ തൃപ്തരല്ലെന്ന് മുമ്പ് മുതിർന്ന ബി.ജെ.പി നേതാക്കളായ മുരളി മനോഹർ ജോഷിയും കീർത്തി ആസാദും വ്യക്തമാക്കിയതും സാമ്‌ന ചൂണ്ടിക്കാട്ടി.
keywords : narendramodhi-lk.adwani-shiwasena-rule-india
Post a Comment
0 Comments