Type Here to Get Search Results !

Bottom Ad

കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

കണ്ണൂര്‍: (www.evisionnews.in)കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവിനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ചാലാട് പഞ്ചാബി റോഡില്‍ പരേതനായ കണ്ടത്താങ്കണ്ടി കരുണാകരന്റെയും വിമലയുടെയും മകന്‍ 'വിമലാലയ'ത്തില്‍ പ്രസൂണ്‍ (40) ആണു മരിച്ചത്. തെക്കി ബസാറിലെ കടവരാന്തയില്‍ വലതു ചെവിയുടെ ഭാഗം തകര്‍ന്ന നിലയിലാണു മൃതദേഹം കാണപ്പെട്ടത്. കൊലപാതക കാരണം വ്യക്തമല്ല. രണ്ടുെചത്തു കല്ലുകള്‍ മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു. ഉറക്കത്തിനിടെ തലയില്‍ കല്ലിട്ട് കൊന്നതാണെന്നു കരുതുന്നു.

വീടുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത പ്രസൂണ്‍ നഗരത്തില്‍ കടവരാന്തയിലും മറ്റുമാണ് അന്തിയുറക്കം. ഉറക്കത്തിനിടെ ആരോ വെട്ടുകല്ലെടുത്ത് തലയ്ക്കടിച്ച് കൊന്നതായാണ് കരുതുന്നത്. മൃതദേഹത്തിനു സമീപത്ത് ചോരപുരണ്ട രണ്ട് വെട്ടുകല്ലും കണ്ടെത്തി. സമീപത്ത് ചോര തളംകെട്ടിനില്‍ക്കുന്നുണ്ട്. മുണ്ട് പുതച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അരികില്‍ ചെരുപ്പുകള്‍ ഊരിവെച്ചിട്ടുണ്ട്. കിടന്നുറങ്ങുന്നതിനിടെ തലയ്ക്ക് കല്ലിട്ട് കൊന്നതായാണ് പോലീസ് നിഗമനം.

നഗരത്തില്‍ ചുറ്റിത്തിരിയുന്ന മാനസികനിലതെറ്റിയ ആരെങ്കിലുമാണോ, കവര്‍ച്ചയുദ്ദേശിച്ച് നടത്തിയതാണോ, മദ്യപിച്ച് ലഹരിയിലാണ്ട ആരെങ്കിലും ചെയ്തതാണോ എന്നിങ്ങനെ പലതരം സംശയങ്ങളാണ് ഉയരുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും രാത്രി സുരക്ഷിതമല്ല. സാമൂഹികവിരുദ്ധരും കവര്‍ച്ചക്കാരും ലഹരിയിലാണ്ടവരും പല ഭാഗത്തായി തമ്പടിക്കും. മറുനാട്ടില്‍ നിന്നെത്തിയ തൊഴിലാളിസംഘങ്ങളും മറ്റും മദ്യപിച്ച് അടികൂടുന്നതും പരസ്പരം പരിക്കേല്‍പ്പിക്കുന്നതും പതിവാണ്. മാസങ്ങള്‍ക്കുമുമ്പ് പഴയബസ്സ്റ്റാന്‍ഡിനടുത്ത് യുവാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു

പിടിവലി നടന്ന ലക്ഷണമൊന്നും കണ്ടെത്തിയില്ല. പൊലീസ്‌നായ മണം പിടിച്ച് സമീപത്തെ പറമ്പിലും ആശുപത്രിയിലും പോയ ശേഷം തിരികെ മൃതദേഹത്തിന്റെ അടുത്തു തന്നെ എത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി. തുടര്‍ന്ന് പയ്യാമ്പലത്തു സംസ്‌കരിച്ചു. കൊലപാതകത്തിന് പൊലീസ് കേസെടുത്തു. ഡിഐജി ദിനേന്ദ്ര കശ്യപ് സ്ഥലം സന്ദര്‍ശിച്ചു.




keywords: kannur-man-head-attack-dead
Tags

Post a Comment

0 Comments

Top Post Ad

Below Post Ad