കാസർകോട്: (www.evisionnews.in)ജനറൽ ആശുപത്രിയിൽ അനസ്‌തേഷ്യ ചെയ്യാൻ ആദിവാസി യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഡോക്‌ടറെ രക്ഷിക്കാൻ കാസർകോട്ടെ പ്രാദേശികചാനലും യുവ റിപ്പോർട്ടറും രംഗത്ത്. സംഭവം നടന്ന ദിവസം ആദിവാസിയുവതിയുടെ ഇന്റർവ്യൂ എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത പ്രക്ഷേപണം ചെയ്‌താണ് കാസർകോട് പുതിയ ബസ്‌സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന കേബിൾ ചാനൽ ഡോക്‌ടറെ വെള്ള പൂശാൻ ശ്രമിച്ചത്. വാർത്താ അവതാരകനും റിപ്പോർട്ടറുമായ ബോവിക്കാനം സ്വദേശിയാണ് ഇതിന് നേതൃത്വം നൽകിയത് .
കൈക്കൂലി ആവശ്യപ്പെട്ടത് വിവാദമായതിനെ തുടർന്ന് മൊഴിയെടുക്കാൻ വന്ന അന്വേഷണകമ്മീഷന് മുന്നിൽ ഡോക്‌ടർ തന്റെ നിരപരാധിത്വം തെളിയിക്കാനായി സമർപ്പിച്ചത് ആദിവാസിയുവതിയുടെ ഇന്റർവ്യൂ അടങ്ങുന്ന ഈ സിഡി ആയിരുന്നു. ഇത് ചാനൽ അറിയാതെ പുറത്ത് പോകാൻ സാധ്യത ഇല്ലെന്ന് വിലയിരുത്തപ്പെടുന്നു.
തുടക്കം മുതൽ തന്നെ ആർഎസ്‌എസ് അനുകൂലിയായ ഡോക്‌ടർക്ക് വേണ്ടി ബിജെപി കേന്ദ്രങ്ങളും കരുക്കൾ നീക്കുന്നുണ്ട്. ഇത് സംബന്ധിച്ച വാർത്ത ഇവിഷൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ ബിജെപി അജണ്ടയുടെ ഭാഗമായാണ് കേബിൾ ചാനലും യുവറിപ്പോർട്ടറും പ്രവർത്തിച്ചതെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാന തലത്തിൽ ശ്രദ്ധയാകർഷിച്ച സംഭവത്തിലെ ഇത്തരം മാധ്യമ ഇടപെടൽന് പിന്നിലെ താത്‌പര്യങ്ങൾ വരും നാളുകളിൽ പുറത്ത് വരാനിരിക്കുകയാണ്.
keywords : kasaragod-doctor-channel-help-doctor
Post a Comment
0 Comments