Type Here to Get Search Results !

Bottom Ad

ഭാസ്‌കര്‍ ഷെട്ടി വധക്കേസ്: മുഖ്യപ്രതി രാജേശ്വരിയെ ജില്ലാ ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം


ഉഡുപ്പി (www.evisionnews.in): വ്യവസായി ഭാസ്‌കര്‍ ഷെട്ടിയെ കൊന്ന് കത്തിച്ച് ചാക്കില്‍കെട്ടി പുഴയരികില്‍ കുഴിച്ചിട്ട കേസിലെ മൂന്ന് മുഖ്യപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യസൂത്രധാരി ഭാസ്‌കര്‍ ഷെട്ടിയുടെ ഭാര്യ രാജേശ്വരിയെ മംഗളൂരു ജില്ലാ ജയിലിലെ വനിതാ സെല്ലില്‍ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. മകന്‍ നവനീതിനെയും പുരോഹിതന്‍ നിരഞ്ജനെയും ഉഡുപ്പി അജാര്‍ക്കാട് ജയിലിലയക്കാനും കോടതി ഉത്തരവായി. 

ഈമാസം 24 വരെയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി. റിമാന്റ് കാലാവധി കഴിയുന്ന നിരഞ്ജന്റെ അച്ഛന്‍ ശ്രീനിവാസ ഭട്ടും കാര്‍ ഡ്രൈവര്‍ രാഘവേന്ദ്ര മൊയ്ലിയും ഉള്‍പ്പടെ അഞ്ചു പ്രതികളെയും അന്നേദിവസം കോടതിയില്‍ ഹാജരാക്കും. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന ആവശ്യം കോടതിമുമ്പാകെ വീണ്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന ഡി.എസ്.പി സുമന പറഞ്ഞു. അതേസമയം, പ്രതികള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ വി.ഐ.പി. പരിഗണന നല്കിയ മണിപ്പാല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.വി ഗിരീഷിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവായി. കൊല്ലപ്പെട്ട ഭാസ്‌കര്‍ ഷെട്ടിയുടെ അമ്മ ഗുലാബിയും ബണ്‍ട്സ് സംഘവും എ.എസ്.പി വിഷ്ണുവര്‍ധനന് നല്‍കിയ പരാതിയിലാണ് നടപടി. 

Post a Comment

0 Comments

Top Post Ad

Below Post Ad