മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതിയിലേക്ക് ലോകത്തെ തള്ളിവിട്ട് ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നു. ലോകത്തെ വിറപ്പിച്ച് നിർണായക പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തിയതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ അടിയന്തര യോഗം വിളിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, പ്രകൃതിവാതക കയറ്റുമതി പാത അടച്ചുപൂട്ടുമെന്നാണ് ടെഹ്‌റാൻ നൽകിയിരിക്കുന്ന കടുത്ത മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഈ വിതരണം തടസ്സപ്പെട്ടാൽ ആഗോളതലത്തിൽ ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരും. ലോക സമ്പദ്‌വ്യവസ്ഥ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്നും ഉറപ്പാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈ നീക്കം വൻ ഇരുട്ടടിയാകും സമ്മാനിക്കുക. ഇറാന്റെ പ്രകോപനപരമായ ഭീഷണിക്ക് പിന്നാലെ വൈറ്റ് ഹൗസിലെ അതിസുരക്ഷാ സംവിധാനങ്ങളുള്ള ‘സിറ്റുവേഷൻ റൂമിൽ’ ഡൊണാൾഡ് ട്രംപ് ഉന്നത സൈനിക മേധാവികളുടെ അടിയന്തര യോഗം ചേർന്നു.
അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് അതീവ രഹസ്യമായി തുടരുകയാണ്. ഇറാന് മേൽ അന്തിമവും വിനാശകരവുമായ സൈനിക നടപടിക്ക് അമേരിക്ക മുതിരുമോ എന്ന ഭയത്തിലാണ് ലോകരാജ്യങ്ങൾ. അമേരിക്കയും ഇറാനും തമ്മിലുള്ള പോര് ഇപ്പോൾ ഒരു നിർണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ്. വിട്ടുവീഴ്ചയ്ക്ക് ഇരു രാജ്യങ്ങളും തയ്യാറല്ലെങ്കിൽ പശ്ചിമേഷ്യ സമാനതകളില്ലാത്ത ഒരു രക്തച്ചൊരിച്ചിലിന് സാക്ഷ്യം വഹിക്കേണ്ടി വരും. കടുത്ത ഇന്ധനക്ഷാമവും വിലക്കയറ്റവും ഭയന്ന് ലോകരാജ്യങ്ങൾ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

Post a Comment
0 Comments