Type Here to Get Search Results !

Bottom Ad

പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലങ്ങളിലേക്ക്: ഇസ്‌റാഈലിലും യുഎഇയിലും മിസൈല്‍- ഡ്രോണ്‍ വര്‍ഷം


തെഹ്റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലങ്ങളിലേക്ക് വ്യാപിച്ചതോടെ തിങ്കളാഴ്ച രാവിലെ മുതല്‍ വിവിധ രാജ്യങ്ങളില്‍ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ രൂക്ഷമായി. ഇറാന്‍ തലസ്ഥാനമായ തെഹ്റാന്‍ പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ യുഎസ്-ഇസ്‌റാഈല്‍ സംയുക്ത വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഐആര്‍ജിസി ബന്ധമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ പിഞ്ചുകുട്ടികളാണ് എന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തെഹ്റാനിലെ ഷരീഫ് സര്‍വ്വകലാശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് നഗരത്തില്‍ തടസ്സപ്പെട്ട ഗ്യാസ് വിതരണം ഇപ്പോള്‍ പുനഃസ്ഥാപിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു.

അതിനിടെ ഇസ്‌റാഈലിലെ വിവിധ നഗരങ്ങളില്‍ ഇറാന്റെ മിസൈല്‍ വര്‍ഷമുണ്ടായി. ഹൈഫ നഗരത്തില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് അഞ്ച് വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പുക ശ്വസിച്ചതിനെത്തുടര്‍ന്നുള്ള അസ്വസ്ഥതകളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്‍ട്രല്‍ ഇസ്‌റാഈലില്‍ മിസൈല്‍ ചില്ലുകള്‍ തറച്ച് 34 കാരന് ഗുരുതരമായി പരിക്കേറ്റു. ഇറാന്റെ മിസൈലുകളെ ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ചതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് രാജ്യമൊട്ടാകെ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad