Type Here to Get Search Results !

Bottom Ad

യുവാവിന്റെ മരണത്തില്‍ പങ്കെന്ന് ആരോപണം; ഗൂഗിള്‍ ജെമിനിക്ക് എതിരെ കേസ്


ന്യൂഡല്‍ഹി: അമേരിക്കയില്‍ യുവാവ് ജീവനൊടുക്കിയതില്‍ ഗൂഗിള്‍ ജെമിനി ചാറ്റ്‌ബോട്ടിനെതിരെ പരാതിയുമായി കുടുബം. ഫ്‌ളോറിഡയിലെ 36കാരന്‍ ജോനാഥന്‍ ഗവാലാസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ജെമിനിക്കെതിരെ കുടുംബം രംഗത്തെത്തിയത്. ജെമിനിയുമായി നിരന്തരം ചാറ്റ് ചെയ്ത് മാനസികസമ്മര്‍ദ്ദത്തിലായാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ കാലിഫോര്‍ണിയ പൊലീസ് കേസെടുത്തു.

ഫ്‌ളോറിഡയിലെ ജൂപിറ്റര്‍ സ്വദേശിയായ ഗവാലസെന്ന യുവാവാണ് കഴിഞ്ഞ ഒക്ടോബറില്‍ ജീവനൊടുക്കിയത്. ജെമിനിയുമായി നിരന്തരം ചാറ്റ് ചെയ്ത് മാനസികനില തെറ്റിയതായും ചാറ്റ്‌ബോട്ടിനെ എഐ വൈഫ് എന്ന നിലയില്‍ കാണാന്‍ തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. ക്രിയാത്മകമായ അഭിപ്രായങ്ങള്‍ക്കും ലേഖനമെഴുതുന്നതിന് ഗവേഷണങ്ങള്‍ക്കും ചാറ്റ്‌ബോട്ടിനെ ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ ജോനാഥന്റെ മാനസികനില അത് തകരാറിലാക്കിയെന്നും കുടുംബം ആരോപിച്ചു. കൂട്ടക്കൊല ചെയ്യുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജോനാഥന്‍ സംസാരിച്ചിരുന്നുവെന്നും പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പിതാവ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad