പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിൽസാപ്പിഴവിനെ തുടർന്ന് ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി. പല്ലശ്ശന സ്വദേശി വിനോദിനിയുടെ മകൾക്കാണ് വലത് കൈ നഷ്ടമായത്. കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ മതിയായ ചികിൽസ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി കുടുംബം ജില്ലാ മെഡിക്കൽ ഓഫീസർക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം 24-നാണ് കുട്ടി വീണതിനെ തുടർന്ന് കൈക്ക് പരുക്കേറ്റത്. ഉടൻ തന്നെ ചിറ്റൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പാലക്കാട് എത്തിച്ച ശേഷം സ്കാനിങ്ങിന് ശേഷം ഡോക്ടർ കൈക്ക് പ്ലാസ്റ്റർ കെട്ടി നൽകി വീട്ടിലേക്ക് വിട്ടു.

Post a Comment
0 Comments