പർബാനി: ഓടികൊണ്ടിരുന്ന ബസിൽ പ്രസവിച്ച ശേഷം 19 കാരി കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിന്റെ സഹായത്തോടെയാണ് യുവതി കുട്ടിയെ ബസിന് പുറത്തേക്ക് എറിഞ്ഞത്. കുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ 19 വയസുള്ള റിതിക ധിരെ എന്ന യുവതിയെയും അൽത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. ബസിനു മുകളിലും താഴെയും ബർത്തുകളുണ്ടായിരുന്നു. ഗർഭിണിയായിരുന്ന യുവതിക്ക് യാത്രാമധ്യേ പ്രസവവേദന അനുഭവപ്പെട്ടു. പിന്നാലെ കുഞ്ഞിന് ജന്മം നൽകി. പിന്നാലെ ഇരുവരും ചേർന്ന് കുഞ്ഞിനെ ഒരു തുണിയിൽ പൊതിഞ്ഞ് വാഹനത്തിൽ നിന്നു പുറത്തേക്ക് എറിയുക ആയിരുന്നു. ബസിന്റെ ജനാല വഴി ഛർദിക്കുകയാണെന്നാണ് യുവതി മറ്റു യാത്രക്കാരോട് പറഞ്ഞ്.

Post a Comment
0 Comments