Type Here to Get Search Results !

Bottom Ad

വി.എച്ച്.പി പ്രവര്‍ത്തകന്റെ കൊല: മംഗളൂരുവില്‍ പരക്കെ അക്രമം; ഉള്ളാളില്‍ യുവാവിന് വെട്ടേറ്റു


മംഗളൂരു: മംഗളൂരുവില്‍ വി.എച്ച്.പി പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് അഞ്ചു വരെ ക്രമസമാധാനം നിലനിര്‍ത്താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മുല്ലൈ മുഹിലനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മംഗളൂരുവില്‍ വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ മെയ് ആറിന് രാവിലെ ആറു വരെ സിറ്റി പൊലീസ് കമ്മീഷണറും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച രാത്രി 8.15 ഓടെയാണ് ബജ്പെയിലെ സുഹാസ് ഷെട്ടിയെ ബജ്പെ കിന്നിപ്പടവ് ക്രോസ് റോഡിന് സമീപം വെട്ടി ക്കൊലപ്പെടു ത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ ബന്ദ് ആചരിച്ചു പലയിടത്തും ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. വെള്ളിയാഴ്ച രാവിലെബീരി, തൊക്കോട്ട്, പമ്പ് വെല്‍, കെസി റോഡ് എന്നിവിടങ്ങളിലാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഇതേതുടര്‍ന്ന് കാസര്‍കോട് നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമുള്ള കേരള- കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു. മംഗളൂരു ഭാഗത്ത് പരക്കെ അക്രമം നടക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് അതിര്‍ത്തിയില്‍ പൊലീസ് നിരീക്ഷണവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ ബസ് അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. മംഗളൂരുവിലെ യൂണിവേഴ്‌സിറ്റി കോളജിന് സമീപം സഞ്ചരിക്കുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഇതോടെ നഗരത്തിലെ സ്വകാര്യ ബസുകളും ഓട്ടം നിര്‍ത്തി.

ഉള്ളാള്‍ തൊക്കോട്ട് ബൈക്കില്‍ പോവുകയായിരുന്ന അലേക്കലയിലെ ഫൈസലിനെ മാരകായുധങ്ങളുമായി അജ്ഞാത സംഘം അക്രമിച്ചു. സോമേശ്വരയിലെ ഭാര്യയുടെ വീട്ടില്‍ നിന്ന് കല്ലപ്പുവിലെ ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് അക്രമം. ഉള്ളാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലപ്പെട്ട സുഹാസ് ഷെട്ടി ഈയിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. 2022ല്‍ സൂറത്ത് കല്ലില്‍വച്ച് ഫാസില്‍ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2022 ജൂലൈ 20ന് ബെല്ലാരിയില്‍ മസൂദ് എന്ന 19കാരനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad