Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: സി.ബി.ഐ ഓഫീസ് ഉപരോധിക്കും


മംഗളൂരു (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടും ദക്ഷിണ കന്നഡ ജില്ലയില്‍ ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ഓഫിസ് ഉപരോധിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമരസമിതി ഭാരവാഹികള്‍ പ്രഖ്യാപിച്ചു.

കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇരുസമിതികളും ചേര്‍ന്നു ഇന്നലെ നടത്തിയ മംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ധര്‍ണയില്‍ നടത്തിയ മൂന്നാംഘട്ട സമരപ്രഖ്യാപന ചടങ്ങിലാണ് കര്‍ണാടകയിലെയും കേരളത്തിലെയും സി.ബി.ഐ ഓഫീസ് ഉപരോധ പ്രഖ്യാപനം നടത്തിയത്.

രണ്ടായിരത്തിലധികം ആളുകഇണ് സമര പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചത്. നിലവില്‍ രണ്ടുമാസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടും പ്രതികളെ കണ്ടെത്തുന്നതും വിണ്ടും വൈകിപ്പിക്കുകയാണെങ്കില്‍ സി.ബി.ഐ ഓഫീസ് ഉപരോധം നടത്താനാണ് തീരുമാനം. 

കേസന്വേഷണം വേഗത്തിലാക്കി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മിഷണര്‍ മുഖേന ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് ഈ മാസം 31നകം 25,000 ഇമെയില്‍ സന്ദേശങ്ങളും പ്രധാന മന്ത്രിക്ക് അയക്കും. ചടങ്ങ് കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി താഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഖാസിം ദാരിമി അധ്യക്ഷനായി. സമര സമിതി ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, ഹമീദ് കുണിയ, ഇസ്മായില്‍ യമാനി, സിദ്ധീഖ് ബണ്ട്വാള്‍, സയ്യിദ് ബാഷ തങ്ങള്‍,ഹാജി ഹനീഫ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad