Type Here to Get Search Results !

Bottom Ad

ജുനൈദിനെയും അസ്ഹറുദ്ദീനെയും പുറത്തെടുത്തത് വാഹനംവെട്ടിപ്പൊളിച്ച്: അപകടത്തിന് കാരണം ബസിന്റെ അമിതവേഗത


കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്ക സ്വദേശികളും അണങ്കൂരിലെയും ഉളിയത്തടുക്കയിലെയും ഓട്ടോ ്രൈഡവറുമായ ജുനൈദും അസ്ഹറുദ്ദീനും മൈസൂരില്‍ അപകടത്തില്‍പെട്ടത് പാര്‍സല്‍ സാധനങ്ങള്‍ കൊണ്ടുവരാനായി ബാംഗ്ലൂരിലേക്ക് പോകുന്നതിനിടെ. ചൊവ്വാഴ്ച രാത്രി പത്തരമണിയോടെയാണ് ഇരുവരും അണങ്കൂര്‍ സ്വദേശിയുടെ പിക്കപ്പ് ലോറിയില്‍ യാത്രപുറപ്പെട്ടത്. പുലര്‍ച്ചെ ആറുമണിയോടെ മൈസൂരിന് സമീപം എല്‍വാസ എന്ന സ്ഥലത്താണ് ഇവര്‍ സഞ്ചരിച്ച പിക്കപ്പ് ലോറിയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ചത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന ലോറിയില്‍ നിന്നും പോലീസും ഫയര്‍ഫോഴ്‌സും എത്തി വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. രക്തവാര്‍ന്ന നിലയിലായിരുന്ന ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കനത്ത മൂടല്‍ മഞ്ഞും അപകടത്തിന് കാരണമായി. ഉളിയത്തടുക്ക എസ്.പി നഗറിലെ ഉസ്മാന്റെയും ഖദീജയുടെയും മകനാണ് അസ്ഹറുദ്ദീന്‍. സഹോദരങ്ങള്‍: സിക്കന്തര്‍ ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില. അബ്ദുല്‍ ലത്തീഫിന്റെയും ആയിഷയുടെയും മകനാണ് ജുനൈദ്. സഹോദരങ്ങള്‍: ഇബ്നു സബാന, നസീമ, മുസമ്മില്‍. ഭാര്യ: തസ്നി ഉളിയത്തടുക്ക. രണ്ടുവയസുള്ള ഫാത്തിമ മകളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad