Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയയില്‍ പിണറായി സ്തുതിപാഠകരായി പ്രഫഷണല്‍ സംഘം: പ്രതിമാസ ചെലവ് 41ലക്ഷംരൂപ

കാസര്‍കോട് (www.evisionnews.co): സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ 25 അംഗ പ്രഫഷണല്‍ സംഘത്തെ നിയമിക്കുന്നു. ഇതിനായി പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിന് ഭരണാനുമതിയായി. സര്‍ക്കാരിന്റെയും വകുപ്പുകളുടെയും നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും അറിയിപ്പുകള്‍ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യല്‍ മീഡിയ സംഘവും മന്ത്രിമാര്‍ക്ക് പിആര്‍ഒമാരും നിലവിലുണ്ട്. 

ഇതിനു പുറമെയാണ് പ്രതിമാസം 41ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണ സംഘത്തെ സര്‍ക്കാര്‍ നിയമിക്കാനൊരുങ്ങുന്നത്. സംഘത്തലവന് മാത്രം പ്രതിമാസ ശമ്ബളം ഒന്നേകാല്‍ ലക്ഷം രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ടീം ലീഡര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പര്‍മാര്‍ക്ക് 25,000 രൂപ വീതമാണു ശമ്ബളം. രണ്ടു ഡാറ്റ അനലിസ്റ്റുകള്‍ക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ വീതവും പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്.

കണ്ടന്റ് ഡെവലപ്‌മെന്റ് വെണ്ടര്‍മാര്‍ക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും ക്യാമ്പയിന്‍ വെണ്ടര്‍മാര്‍ക്ക് എട്ടുലക്ഷം രൂപയും ചെലവിടും. സമൂഹ മാധ്യമങ്ങളില്‍ നിന്ന് എഴുത്തുകള്‍, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ശേഖരിച്ചുമറിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്കു 10 ലക്ഷംരൂപ നല്‍കി ഡാറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴാണ് അധിക ബാധ്യതയുണ്ടാക്കുന്നതിനായി പുതിയ കരാര്‍ നിയമനങ്ങള്‍ നടത്തുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad