Type Here to Get Search Results !

Bottom Ad

മിനിമം ബാലന്‍സില്ല: എസ്.ബി.ഐ എട്ടുമാസം കൊണ്ട് തട്ടിയെടുത്തത് 1771 കോടി


കൊച്ചി (www.evisionnews.co): മിനിമം അക്കൗണ്ട് ബാലന്‍സില്ലെന്ന കാരണത്താല്‍ കഴിഞ്ഞ നവംബര്‍ വരെയുള്ള എട്ടുമാസത്തിനിടെ എസ്.ബി.ഐ പിഴയായി ഈടാക്കിയത് 1771 കോടി രൂപ. കഴിഞ്ഞ ഏപ്രില്‍ മുതലാണ് മിനിമം ബാലനസില്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴിയീടാക്കാന്‍ എസ്.ബി.ഐ തീരുമാനിച്ചത്.

നഗരങ്ങളില്‍ 3000 രൂപയാണ് മിനിമം ബാലന്‍സായി ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 5000 രൂപയായിരുന്നു. 2999നും 1500നും ഇടയിലാണ് ബാലന്‍സില്ലെങ്കില്‍ 30രൂപയാണ് പിഴയൊടുക്കേണ്ടത്. ഒപ്പം ജി.എസ്.ടി യുമുണ്ടാകും. മാസാവസാനം മിനിമം ബാലന്‍സ് 1499ല്‍ താഴെയാണെങ്കില്‍ 40രൂപയും 750ല്‍ താഴെയായാല്‍ 50 രൂപയുമാണ് പിഴ. നഗര പ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് 2000രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ്.

പലപ്പോഴും മിനിമം ബാലന്‍സ് നിലിര്‍ത്താന്‍ കഴിയാതെ പോകുന്നത് പാവപ്പെട്ടവര്‍ക്കാണ് എന്നുള്ളതിനാല്‍ ഈ തീവട്ടികൊള്ളയ്ക്ക്് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഈ വിഭാഗത്തില്‍ നിന്നുള്ളവാരാണ്. ജൂലൈ്- സെപ്തംബര്‍ പാദത്തില്‍ എസ്ബിഐ യുടെ അറ്റാദായത്തേക്കാള്‍ കൂടുതലാണ് പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ നിന്ന്് ഇങ്ങനെ പിഴയായി വസൂലാക്കിയ തുക. 42 കോടി അക്കൗണ്ടുകളാണ് എസ്.ബിഐ യ്ക്കുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad