ഒറ്റപ്പാലം: (www.evisionnews.co)കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കുരുക്കുന്നതിനുമായി ഒറ്റപ്പാലം നഗരത്തിനുള്ളിൽ നടപ്പാക്കുന്ന 24-7 കാമറകണ്ണിൽ പദ്ധതി ഏഷ്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ നിലവാരത്തിലേക്ക് വളരാൻ പര്യാപ്തമായ ഒന്നാണെന്ന് പാലക്കാട് ജില്ലാപോലീസ് മേധാവി പ്രതീഷ്കുമാർ.
കേരള പോലീസും വ്യാപാരി വ്യവസായി ഏകോപനസമിതിയും സംയുക്തമായി നടപ്പാക്കുന്ന ടൗണ്‍ സുരക്ഷാപദ്ധതിയുടെ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യഘട്ടം എന്നനിലയ്ക്ക് ഒറ്റപ്പാലം നഗരത്തിലെ കച്ചവട സ്ഥാപനങ്ങളിൽ നിലവിൽ സിസിടിവി സ്ഥാപിച്ചവയിൽ ഒരു കാമറ തൊട്ടടുത്ത റോഡിലേക്കോ ജംഗ്്ഷനിലേക്കോ തിരിച്ചുവച്ച് റിക്കാർഡിംഗോടുകൂടി സൂക്ഷിക്കുകയും നിലവിൽ സിസിടിവി സൗകര്യമില്ലാത്ത സ്ഥാപനങ്ങളിൽ അവ ചുരുങ്ങിയ ചെലവിൽ സ്ഥാപിക്കാനുള്ള പദ്ധതി കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇതുവഴി ക്രമസമാധാനം ഉറപ്പാക്കാനും കഴിയുമെന്ന് ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.മുഴുവൻ സ്ഥാപനങ്ങളെയും പദ്ധതിയിലേക്കു കൊണ്ടുവരുന്നതിനും അതുവഴി നഗരത്തെ 90 ശതമാനം തൃക്കണ്ണു കണക്കേ നിരീക്ഷിക്കുന്നതിനും പദ്ധതിവഴി സാധ്യമാകും. ആവശ്യമെങ്കിൽ ഈ ഡാറ്റാ പോലീസിനു ഉയോഗപ്പെടുത്തുന്നതിനും സാധിക്കും. പദ്ധതി മറ്റു പ്രധാന നഗരങ്ങളിലേക്കുംകൂടി വ്യാപിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പി.ഉണ്ണി എംഎൽഎ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി അധ്യക്ഷത വഹിച്ചു. ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി.ഷൊർണൂർ ഡിവൈഎസ്പി വി.മുരളീധരൻ, എസ്.കൃഷ്ണദാസ്, സത്യൻ പെരുന്പറക്കോട്, പി.കാസിം, പിഎംഎ ജലീൽ, പ്രഫ. എം.കെ.രാജഗോപാൽ, സി.സിദ്ധിഖ്, കെ.പി.മുഹമ്മദ് സലിം എന്നിവർ പ്രസംഗിച്ചു.
Post a Comment
0 Comments