തിരുവനന്തപുരം∙ ജലസ്രോതസുകൾ മലിനമാക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥ. മൂന്നു വർഷമോ, അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസ് ആയതിനാലാണു ജാമ്യം ലഭിക്കാതെ വരുന്നത്. ചെറിയ ശിക്ഷ ലഭിച്ചവർക്കു കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തിൽ കുറയാത്ത തടവും ഉറപ്പ്. ജലസംരക്ഷണ നിയമഭേദഗതിയുടെ ഓർഡിനൻസിൽ തടവിനു പുറമെ രണ്ടു ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനയച്ചു.
Post a Comment
0 Comments