ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വർഷങ്ങൾക്കുമുൻപ് കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ദിലീപിനു മുൻപ് സ്ഥലം വാങ്ങിയയാൾ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലൻസിന്റെ അന്വേഷണത്തിൽ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. ഇതിലാണ് ഇപ്പോൾ ദിലീപ് ഭൂമി കയ്യേറിയില്ലെന്നു റിപ്പോർട്ട് തയാറായത്.
തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. ഡി സിനിമാസിൽ കയ്യേറ്റമുണ്ടെന്ന കേസ് തൃശൂർ വിജിലൻ കോടതി ഈ മാസം 27നു പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. വിജിലൻസ് ഡയറക്ടറുടെ അംഗീകാരത്തോടെയായിരിക്കും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. മുൻ കലക്ടർ എം.എസ്. ജയ, ദിലീപ് എന്നിവരെ പ്രതിചേർത്ത് വിജിലൻസ് കോടതിയിൽ ഹർജി ലഭിച്ചതിനെത്തുടർന്നാണ് ത്വരിതാന്വേഷണത്തിനു കോടതി ഉത്തരവിട്ടത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണം ഉയർന്നത്.
Post a Comment
0 Comments