തിരുവനന്തപുരം:(www.evisionnews.co) ആരോഗ്യമന്ത്രി ശൈലജയെ പിന്തുണക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ സംരക്ഷിക്കുന്നത് നിക്ഷിപ്ത താത്പര്യം കൊണ്ടാണ്. തുടർച്ചയായി കോടതിയുടെ കുറ്റപ്പെടുത്തൽ ഉണ്ടായിട്ടും സർക്കാർ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നു വെന്നും ചെന്നിത്തല പറഞ്ഞു.സ്വാശ്രയ മെഡിക്കൽ പ്രശ്നം പരിഹാരിക്കാത്ത സർക്കാർ നടപടി കണ്ടാണ് ഹൈകോടതി തീരുമാനമെടുത്തത്. മെഡിക്കൽ ദന്തൽ പ്രവേശന നടപടികൾ ഹൈകോടതിയാണ് തീരുമാനിച്ചത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഹൈകോടതി ചെയ്യേണ്ടി വന്നത് സർക്കാറിന് ഉത്തരവാദിത്തമില്ലാത്തതു കൊണ്ടാണ്. സർക്കാറിന്റെ പിടിപ്പുകേടും കഴിവുകേടുമാണ് ഇത് കാണിക്കുന്നതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.മന്ത്രി നോട്ടെഴുതി കൊടുത്ത് കൂടിയാലോചനയില്ലാതെ സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകി കയറ്റുകയാണ്. ഇതു തന്നെയാണ് ജയരാജനും ചെയ്തിരുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Post a Comment
0 Comments