ന്യൂഡൽഹി:(www.evisionnews.co) സ്വകാര്യത മൗലികാവകാശമാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി ഫാസിസ്റ്റ് ശക്തികൾക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നിരീക്ഷണം നടത്തി എതിരാളികളെ അടിച്ചമർത്തുന്ന ബി.ജെ.പിയുടെ നയത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും ഒാരോ ഇന്ത്യക്കാരെൻറയും വിജയമാണ് വിധിയെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.വ്യക്തിയുടെ സ്വകാര്യത ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി വ്യാഴാഴ്ചയാണ് പുറത്ത് വന്നത്. ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്നതാണ് വ്യക്തിയുടെ സ്വകാര്യത.ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത ലംഘിക്കുന്ന നിയമനിർമാണം ഇനി അനുവദിക്കില്ല. 1950ലെ എം.പി ശർമ കേസിലും 1961ലെ ഖരക്സിങ് കേസിലും സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു സുപ്രീംകോടതി വിധി. ഈ രണ്ട് വിധികളും മറികടന്നാണ് ചീഫ് ജസ്റ്റിസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചിെൻറ പുതിയ വിധി.
Post a Comment
0 Comments