തിരുവനന്തപുരം: (www.evisionnews.co)ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഓണത്തിനു 85,000 രൂപ തന്നെ ബോണസായി ലഭിക്കും. നേരത്തേയെടുത്ത തീരുമാനം മാറ്റേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻെറ നിലപാട്. എന്നാൽ ബെവ്കോയിൽ ഡെപ്യൂട്ടേഷനായി വന്നവർക്ക് അടുത്ത വർഷം മുതൽ ബോണസ് നൽകില്ല. ഇവർക്ക് മാതൃ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ബോണസാണ് ലഭിക്കുക. ശമ്പളത്തിന്റെ രണ്ടുമടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്കോയിൽ മിക്ക ജീവനക്കാർക്കും ലഭിക്കുക.19.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെർഫോമൻസ് അലവൻസും ചേർത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ അനുവദിച്ചത്. വൻതുക ബോണസ് നൽകുന്നതിനെതിരെ ധനമന്ത്രി ഡോ. തോമസ് െഎസക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. 85,000 രൂപ വരെ ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നും ഇതു നിയന്ത്രിക്കണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇൻസന്റീവ് ഒമ്പതിൽനിന്ന് ഏഴേമുക്കാൽ ശതമാനമായി വെട്ടികുറക്കുകയും ചെയ്ത മാതൃകയിൽ ബെവ്കോ ജീവനക്കാരുടെയും ഇൻസെൻറിവ് വെട്ടിക്കുറക്കണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം.
സർക്കാറിന് കീഴിലെ സ്ഥാപനത്തിൽ ഇത്ര ഉയർന്ന ബോണസ് നൽകുന്നതിലെ വിയോജിപ്പാണ് ധനകവകുപ്പ് പ്രകടിപ്പിച്ചത്. വൻ തുക ഇൻസെൻറിവ് ലഭിക്കുന്നതിനെ തുടർന്ന് ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷൻ വാങ്ങുന്നതിനായി ജീവനക്കാർ മത്സരിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. തങ്ങളുടെ ജോലിയുടെ പ്രത്യേകതയും ജോലി സമയവും കണക്കാക്കിയാണ് ബോണസെന്നാണ് ജീവനക്കാർ പറയുന്നത്.തങ്ങളുടെ ബോണസിനെതിരെ വിമർശനം വന്ന സാഹചര്യത്തിൽ കെ.എസ്.എഫ്.ഇയിലെ വൻ ഇൻസന്റീവാണ് വാണ് ബെവ്കോ ജീവനക്കാർ ഉയർത്തിക്കാണിച്ചിരുന്നത്. കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇൻസന്റീവ് ഒമ്പതിൽനിന്ന് ഏഴേമുക്കാലായി കുറക്കുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർക്ക് ഒാണക്കാലത്ത് ഒന്നേകാൽലക്ഷം രൂപ വരെ ഇൻസന്റീവ് ലഭിച്ചിരുന്നു. ഇതു കുറച്ചതോടെ ഉയർന്ന ബോണസ് 75,000 രൂപയായി. സമാന പരിധി ബെവ്കോയിലും വേണമെന്നാണ് ധനവകുപ്പ് ആവശ്യം
Post a Comment
0 Comments