ന്യൂഡല്‍ഹി:(www.evisionnews.co) ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഹരിയാനയില്‍ വീണ്ടും അക്രമം തുടങ്ങിയാതായി റിപ്പോര്‍ട്ട്. സിര്‍സയില്‍ ദേര അനുകൂലികള്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ചു . രണ്ട് കാറുകളാണ് കത്തിച്ചത് . സംയമനം പാലിക്കണമെന്ന് സിര്‍സ ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.
വാദത്തിനിടെ കോടതിയിൽ കരഞ്ഞുകൊണ്ട് മാപ്പ് ചോദിച്ച് ഗുര്‍മീത് റാം റഹീം സിംഗ് . കോടതിയില്‍ വാദം നടക്കുന്നതിനിടയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഗുര്‍മീതിന്‍റെ പ്രായം പരിഗണിക്കണമെന്ന് ഗുര്‍മീതിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഗുര്‍മീത് സാമൂഹ്യസേവകനെന്നും അഭിഭാഷകന്‍ പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു . ജയിലിലെ വായനാമുറിയിലാണ് താത്ക്കാലിക കോടതി ഒരുക്കിയിരിക്കുന്നത്.
Post a Comment
0 Comments