തിരുവനന്തപുരം (www.evisionnews.in): മാധ്യമങ്ങളില്‍ നിറഞ്ഞു നില്കാതെ ഇനി സാധാരണക്കാരനെപ്പോലെ ജീവിക്കലാണ് നല്ലതെന്നും ഇനി മാധ്യമങ്ങൾക്ക് പ്രത്യക്ഷത്തിലോ പരോക്ഷമായോ ആക്രമിക്കാന്‍ തന്നെ കിട്ടില്ലെന്നും ഇ പി ജയരാജൻ. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ജയരാജന്റെ മറുപടി. രാഷ്ട്രീയം വിടുകയാണോ ഇതിനര്‍ത്ഥം എന്നുചോദിച്ചപ്പോള്‍ നിങ്ങള്‍ എങ്ങനെയും എഴുതിക്കോളു എന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചല്ലോ. നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ വേട്ടയാടുകയായിരുന്നല്ലോ. എന്തൊക്കെയാണ് നിങ്ങള്‍ എഴുതിവിട്ടത്. സത്യവുമായി ഒരു പുലബന്ധവുമില്ലാത്ത കാര്യങ്ങള്‍ എഴുതിവിട്ടു. അതുതന്നെ ഇനിയും നിങ്ങള്‍ തുടര്‍ന്നോളുവെന്നും ജയരാജന്‍ പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിലും ഇനി പ്രവര്‍ത്തന രംഗത്ത് ഉണ്ടാവില്ലേ എന്നുചോദിച്ചപ്പോള്‍ ഇപ്പോഴൊന്നും പറയുന്നില്ല എന്നായിരുന്നു ജയരാജന്റെ മറുപടി. അതിനും നിങ്ങള്‍ക്ക് തോന്നിയത് എഴുതിക്കോളൂ എന്നും പറഞ്ഞു.
keywords:kerala-thiruvananthapuram-media-ep-jayarajan
Post a Comment
0 Comments