Thursday, 2 March 2023

ത്രിപുരയില്‍ സസ്പെന്‍സ് ത്രില്ലര്‍; ബിജെപി- സിപിഎം പേരാട്ടം; ആര്‍ക്കും ഭൂരിപക്ഷമില്ലാതെ മുന്നേറ്റം



ദേശീയം: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പേരാട്ടം. വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിയും സിപിഐ എമ്മും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ത്രിപുരയില്‍ ബിജെപി 30 സീറ്റിലും ഇടതു സഖ്യം 18 സീറ്റിലും ലീഡ് ചെയ്യുന്നു. തിപ്രമോത 11 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന് മൂന്നു സംസ്ഥാനങ്ങളിലും ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല. ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള പേരാട്ടമാണ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.

മേഘാലയയില്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സ്ഥിതിയാണുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റിലാണ് മുന്നേറുന്നത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി) 25 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി അഞ്ച് സീറ്റുകളിലുമാണ് മുന്നേറുന്നത്.

കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്ക് ഇക്കുറി മത്സരിക്കുന്നത്. 2018ല്‍ ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരില്‍ സാങ്മയുടെ പാര്‍ട്ടിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

Related Posts

ത്രിപുരയില്‍ സസ്പെന്‍സ് ത്രില്ലര്‍; ബിജെപി- സിപിഎം പേരാട്ടം; ആര്‍ക്കും ഭൂരിപക്ഷമില്ലാതെ മുന്നേറ്റം
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.