Type Here to Get Search Results !

Bottom Ad

ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയെ വലച്ച് വെള്ളപ്പൊക്കവും


അങ്കാറ: ഭൂകമ്പത്തിന് പിന്നാലെ തുര്‍ക്കിയെ വലച്ച് വെള്ളപ്പൊക്കവും. ഭൂകമ്പം ബാധിച്ച മേഖലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചതായാണ് വിവരം. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി സാന്‍ലിയുര്‍ഫ എന്ന പ്രദേശത്താണ് വെള്ളപ്പൊക്കം കനത്ത ദുരിതം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ മാത്രം 11 പേര്‍ മരിച്ചു. ഈ പ്രദേശത്തിനടുത്തുള്ള ആദ്യമാനില്‍ ഒന്നര വയസ്സുള്ള കുട്ടിയുള്‍പ്പടെ രണ്ടു പേര്‍ മരിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിന് പിന്നാലെ താത്ക്കാലികമായി നിര്‍മിച്ച ടെന്റുകളിലും കണ്ടെയ്നറുകളിലുമായാണ് തുര്‍ക്കിയില്‍ ഭൂരിഭാഗം പേരും താമസിച്ചിരുന്നത്. ഇവിടെയാണ് വീണ്ടും ദുരിതം വിതച്ച് വെള്ളപ്പൊക്കം.

വെള്ളപ്പൊക്കത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചു പോയി. സാന്‍ലിയുര്‍ഫയിലെ ഒരു ആശുപത്രിയിലും വെള്ളം കയറിയതായാണ് വിവരം. സിറിയയിലും തുര്‍ക്കിയിലുമായുണ്ടായ ഭൂകമ്പത്തില്‍ 45,000 പേരാാണ് കൊല്ലപ്പെട്ടത്. ലക്ഷകണക്കിന് പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു. ഫെബ്രുവരി ആറിനാണ് പ്രദേശത്ത് ഭൂകമ്പമുണ്ടായത്. തുര്‍ക്കിയില്‍ 39,672 പേരും സിറിയയില്‍ 5800 പേരും കൊല്ലപ്പെട്ടതായാണ് യുഎന്നിന്റെ കണക്കുകള്‍.



Post a Comment

0 Comments

Top Post Ad

Below Post Ad