Type Here to Get Search Results !

Bottom Ad

ലിവിംഗ് പാര്‍ട്ണറെ കഴുത്തു ഞെരിച്ചുകൊന്ന് 35 കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളി; യുവാവ് അറസ്റ്റില്‍


ഡല്‍ഹി: ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ കഴുത്തു ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ടു മണിക്കാണ് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്റൗളി വനത്തില്‍ തള്ളിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

അഫ്താബ് അമീന്‍ പൂനവല്ല എന്നയാളാണ് പങ്കാളിയായ ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളില്‍ ഇയാള്‍ മെഹ്റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചു.

26 കാരിയായ ശ്രദ്ധ മുംബൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്ത് വരുമ്പോഴാണ് അവിടെ വച്ച് അഫ്താബിനെ കണ്ടുമുട്ടിയത്. ഇരുവരും ഡേറ്റിംഗ് ആരംഭിക്കുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ദമ്പതികള്‍ ഒളിച്ചോടി ദില്ലിയിലെത്തി. മെഹ്റൗലിയിലെ ഒരു ഫ്‌ലാറ്റില്‍ താമസം തുടങ്ങുകയായിരുന്നു.

ശ്രദ്ധ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം ആവശ്യം ഉന്നയിച്ചെന്നും. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് കേസെടുത്ത പോലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad