Saturday, 27 January 2018

മംഗളം ഫോണ്‍ കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി


കൊച്ചി (www.evisionnews.co): മംഗളം ഹണിട്രാപ്പ് കേസ് പിന്‍വലിക്കെരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. മാധ്യമ പ്രവര്‍ത്തക പ്രോസിക്യൂഷന് അനുകൂലമായി പറയാത്തത് പേടി കൊണ്ടാണെന്നും ഹര്‍ജിയില്‍ പറയുന്നു. തൈക്കാട് സ്വദേശി മഹാലക്ഷമിയാണ് കോടതിയില്‍ ഹര്‍ജിയില്‍ നല്‍കിയിരിക്കുന്നത്. ഇതോടെ എകെ ശശീന്ദ്രനെതിരായ കേസില്‍ വിധി പറയുന്നത് മാറ്റി. ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും. ഫോണ്‍കെണികേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനും മംഗളം ടെലിവിഷനും ഏറെ നിര്‍ണായകമാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി. ശശീന്ദ്രന് എതിരായി പരാതി നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി മാറ്റിയിരുന്നു. 

ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതി ഇന്നു വിധി പറയുന്നത്. ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിമാറ്റം തള്ളി കേസുമായി കോടതി മുന്നോട്ട് പോകുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേ സമയം ഇന്നു കേസ് തള്ളുകയാണെങ്കില്‍ ശശീന്ദ്രന് ഒഴിവുള്ള മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധിക്കും.

മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ആരും ശല്ല്യം ചെയ്തിട്ടില്ല. ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പരാതിക്കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.

Related Posts

മംഗളം ഫോണ്‍ കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.