Wednesday, 24 January 2018

കോടിയേരിയുടെ മകന്‍ ബിനോയ് ദുബൈയില്‍ 13കോടിയുടെ തട്ടിപ്പുകേസില്‍ മുഖ്യ പ്രതി


കൊച്ചി (www.evisionnews.co): ദുബൈയില്‍ 13കോടി രൂപയുടെ തട്ടിപ്പുകേസിലെ മുഖ്യപ്രതി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍. ദുബൈയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബൈ വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബൈ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

മകന്റെ നടപടിയെ കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണംതിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബൈ കമ്പനിയുടെ നിലപാട്.

തങ്ങള്‍ നല്‍കിയതിനു പുറമേ അഞ്ചുക്രിമിനല്‍ കേസുകള്‍കൂടി ദുബൈയില്‍ കോടിയേരിയുടെ മകനെതിരെയുണ്ടെന്നും സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ബിനോയ് കോടിയേരി ഒരു വര്‍ഷത്തിലേറെയായി ദുബൈയില്‍നിന്നു മുങ്ങിയിരിക്കുകയാണ്.

Related Posts

കോടിയേരിയുടെ മകന്‍ ബിനോയ് ദുബൈയില്‍ 13കോടിയുടെ തട്ടിപ്പുകേസില്‍ മുഖ്യ പ്രതി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.