Type Here to Get Search Results !

Bottom Ad

യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസിൽ പരാതി നൽകിയ സ്ത്രീ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു


ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ പരാതി നൽകിയ യുവതി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പതിനേഴുകാരിയായ തന്റെ മകളോട് യെദ്യൂരപ്പ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയ 53 കാരിയാണ് മരിച്ചത്. ബെംഗളൂരുവിലെ ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മെയ് 26ന് രാത്രിയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ചികിത്സയോട് പ്രതികരിക്കാനാകാതെ കഴിഞ്ഞ ദിവസം ഇവർ മരിച്ചു. സ്ത്രീ ശ്വാസകോശ അര്‍ബുദ ബാധിതയായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നായിരുന്നു പരാതി. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിലുള്ളത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ യെദ്യൂരപ്പയോട് സഹായമഭ്യര്‍ഥിച്ച് പലരും ബെംഗളുരുവിലെ വീട്ടിലെത്താറുണ്ട്. അങ്ങനെ എത്തിയവരാണ് പെണ്‍കുട്ടിയും അമ്മയും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad