Type Here to Get Search Results !

Bottom Ad

രാമക്ഷേത്ര പ്രതിഷ്ഠ; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോര് മുറുകുന്നു


തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന കെ. മുരളീധരന്റെയും വിഎം സുധീരന്റെയും നിലപാട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും ശശി തരൂര്‍ എംപിയും തള്ളിയതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഈ വിഷയുമായി ബന്ധപ്പെട്ട് തമ്മിലടിയും അഭിപ്രായ വ്യത്യാസവും രൂക്ഷമാവുകയാണ്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകളിലേക്ക് ക്ഷണിച്ചിരിക്കുന്നത്് വ്യക്തികളെയാണെന്നും അതു ക്ഷണം ലഭിച്ചവര്‍ ആണ് ഇക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടെതെന്നും വ്യക്തികളായി അവിടെ പോകാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നുമാണ് ശശി തരൂര്‍ വ്യക്തമാക്കിയത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളംഅവര്‍ക്ക് മതവിശ്വാസം ഇല്ല. അതു കൊണ്ട് തന്നെ അവര്‍ക്ക് ഇ്ഷ്ടമുള്ള തിരുമാനമെടുക്കാം. എ്ന്നാല്‍കോണ്‍ഗ്രസും ബി ജെപിയുമെല്ലാ വിശ്വാസികള്‍ ധാരാളം ഉള്ള പാര്‍ട്ടിയാണ് അത് കൊണ്ട് അവര്‍ക്ക് ആലോചിച്ച് മാത്രമേ നിലപാട് എടുക്കാന്‍ കഴിയുകയുള്ളുവെന്നും തരൂര്‍ പറഞ്ഞു.അതേ സമയം ക്ഷേത്രത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള വേദിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലന്നും ശശി തരൂര്‍ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിക്ക് അതില്‍ ഒരുറോളും ഇല്ലന്നാണ് സുധാകരന്‍ പറയുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad