ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് ടീസ്ത സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഗുജറാത്ത് അഡീഷണൽ പ്രിൻസിപ്പൽ കോടതിയാണ് ഹർജി പരിഗണിക്കുക. ഉത്തരവ് പൂർണമായും തയ്യാറാകാത്തതിനാൽ ഹർജി പരിഗണിക്കുന്നത് രണ്ട് ദിവസത്തേക്ക് കൂടി മാറ്റിവച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജി ഡി.ഡി. താക്കൂർ പറഞ്ഞു. ഹർജിയിൽ ചൊവ്വാഴ്ച വിധി പറയാനായിരുന്നു നേരത്തെ കോടതി തീരുമാനിച്ചിരുന്നത്.
Post a Comment
0 Comments